Popular Posts

Powered By Blogger

Indiae

Indiae: India's search engine

Saturday, November 17, 2012

Bombay's spineless capitalists who propped up the fascist shiv sena sad at the death of its leader Bal Thackeray

Bombay's spineless capitalists who propped up the fascist shiv sena sad at the death of its leader Bal Thackeray

Posted by Venu K.M

Monday, October 15, 2012

'പാശ്ചാത്യ വിമര്‍ശനവും സ്വത്വ വാദ - മതരാഷ്ട്ര സങ്കല്‍പ്പങ്ങളുടെ ഉള്ളു കള്ളികളും കള്‍


Posted by Venu K.M


പാശ്ചാത്യ ബുദ്ധി കേന്ദ്രങ്ങളുടെ സൃഷ്ടിയായ സ്വത്വ വാദ - മതരാഷ്ട്ര
സങ്കല്‍പ്പങ്ങളുടെ ഉള്ളു കള്ളികള്‍ , മുസ്ലിം പെണ്‍കുട്ടികള്‍ക്ക്
സ്കൂളില്‍ പോകാനുള്ള അവകാശത്തിനു വേണ്ടി തന്റെ പതിനൊന്നാം വയസ്സുമുതല്‍
പോരാട്ടം നടത്തുകയും പതിനാലാം വയസ്സില്‍ താലിബാന്റെ കയ്യാല്‍ വധ
ശ്രമത്തിനു ഇരയാവുകയും ചെയ്ത മലാലാ യൂസുഫ് സാനിലൂടെ ലോകത്തിനു മുന്നില്‍
അനാവൃതം ആവുകയാണോ ?
'പാശ്ചാത്യ സംസ്കാരത്തിന്റെ വിപത്തുകളെ ക്കുറിച്ച് തു
ടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക, എന്നാല്‍ ബൂര്‍ഷ്വാസി ലോകത്ത്

ഉണ്ടാക്കുന്ന രാഷ്ട്രീയ സമ്പദ് ക്രമത്തെക്കുരിച്ചും അത് നിലനിര്‍ത്താന്‍
വേണ്ടി നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചും,കൂട്
ടക്കൊല
കളെക്കുറിച്ചും
വ്യാജ സിദ്ധാന്തങ്ങള്‍ ചമച്ച് വിളമ്പി യജമാനന്മാരായ പാശ്ചാത്യരുടെ
ആഗ്രഹങ്ങള്‍ സാധിപ്പിക്കുക..

ഇതല്ലേ 'പാശ്ചാത്യ വിമര്‍ശനത്തിന്റെ' ചെലവില്‍ ഇവര്‍ ചെയ്യുന്നത് ?

Tuesday, June 5, 2012

venukm: Solidarity Visit to Comrade TP Chandrasekharan’s Family

venukm: Solidarity Visit to Comrade TP Chandrasekharan’s Family

Posted by Venu K.M

Solidarity Visit to Comrade TP Chandrasekharan’s Family



Posted by Venu K.M


Solidarity Visit to Comrade TP Chandrasekharan’s Family

A JNU Students’ Union team comprising JNUSU President Sucheta
De and JNUSU Councillor Shivani (both elected from All India Students’ Association – AISA) visited the family of martyred comrade TP Chandrashekharan on 1 June. They were accompanied by JNU students from Kerala, Lal and Sharad.
CPI(ML) Liberation Central Committee member Kavita Krishnan from Delhi also accompanied the team. They met with Comrade TPC’s wife Rema and his son, as well as his mother and other family members, and expressed heartfelt condolences.
The JNUSU leaders and Comrade Kavita Krishnan addressed a press meet on 2 June. On the evening of 2 June, they addressed a memorial meeting for Comrade TPC organised at Kodangallur in Thrissur district. In spite of the late hour and rainy weather, hundreds of people had gathered for the meeting. They listened intently as JNUSU President Sucheta De addressed them, saying that JNU students and well-wishers of the Left in Delhi were outraged at the murder and also at the attempts by CPI(M) to tarnish the memory of Comrade TP Chandrasekharan. Left Coordination Committee Secretary K S Hariharan's moving speech had a tremendous impact on the gathering. CPI(ML) leader Comrade Kavita too addressed the gathering.
On 3 June, the Left Coordination Committee (Edathupaksha Ekopana Samiti) and Revolutionary Marxist Party (RMP) had organised a Communist Sangamam (meeting) at the Nalanda Hall in Kozhikode. Hundreds of comrades – not only from the RMP and LCC but also those who had hitherto been in the ranks of the CPI(M) – gathered at the meeting. They hoisted the red flag at the venue and raised slogans. The prevailing mood was to assert that the communist movement and red flag can have nothing to do with the politics of barbaric murder. Right at the beginning of the meeting, the video visualisation of a poem by noted exponent of Kerala's traditional Sopaana Sangeetham, Njeralath Hari Govindan, in memory of Comrade TP Chandrasekharan, was screened. This beautiful poem and its musical visualisation had a great emotional impact on the packed hall.
On the dais were seated communist veteran ‘Berlin' Kunhananthan Nair, who has the distinction of having attended the CPI's first Party Congress in 1943; LCC Secretary Comrade KS Hariharan; Comrade TP Chandrashekhar's 17-year-old son Abhinandan; RMP's Onchiyam Secretary Comrade N. Venu; well-known writer N. Sugathan; K.C. Umesh Babu, poet and political activist; CPI(ML) Central Committee member Kavita Krishnan, JNUSU President Sucheta De and JNUSU's Councillor from School of Social Sciences, Shivani Nag. The meeting was presided over by LCC President Comrade P Kumaran Kutty.
Addressing the gathering, 'Berlin' Kunhananthan Nair observed that the CPI(M) had degenerated into a party of a 'corporate' character. He commented on the tremendous popular goodwill enjoyed by VS Achuthanandan's gesture of visiting Comrade TPC's family in Onchiyam the previous day, even as the official CPI(M) continued to call TPC and his party 'traitors.'
Comrade Kumaran Kutty commented on the way in which CPI(M) leaders were intimidating the police, saying that this in itself exposes that CPI(M) has a lot to fear from the investigation into the murder.
Kavita Krishnan greeted the gathering of communists on behalf of the CPI(ML) and the All India Left Coordination (AILC). She said that the CPI(M) is trying in vain to justify the murder by branding Comrade Chandrasekharan as a 'traitor' and a 'parliamentary opportunist.' However, it is Comrade TPC and others like him who embody the true communist spirit. They left the comforts, power, and parliamentary prospects of a party like CPI(M) – not to join the UDF or Congress, but to brave all the dangers and discomforts in order to defend the red flag. She reminded comrades of how in 1993 the CPI(M) had burnt alive 5 agricultural labourers in Karanda (West Bengal) on the day of panchayat polls, because they had left CPI(M) to join CPI(ML). She said that true tribute could be paid to Comrade TPC's memory by continuing his efforts to build a genuine Left alternative to the degenerate CPI(M) in Kerala and in the country.
JNUSU President Sucheta De said that students in JNU are outraged that the CPI(M) has killed a honest, brave, and committed Left leader who dared to challenge them. She shared the experience of JNU, where the SFI arrogantly defended Singur, Nandigram and other indefensible crimes by CPI(M), confident that JNU would remain its bastion. But JNU students overwhelmingly and repeatedly rejected SFI and opted for AISA, and in the process the Left base among students expanded. She expressed the confidence that young comrades and genuine well-wishers of the Left would reject the CPI(M) and would strengthen the effort to build a genuine revolutionary left platform inside Kerala and in the country.
Shivani Nag, addressing the gathering, said that she was struck by the fact that when they visited Onchiyam, Comrade TPC's young son greeted them with a 'Laal Salaam (Red Salute).' Clearly he did not associate the Red Flag and Red Salute with his father's killers, but rather with his father's own efforts to leave the CPI(M) and build a fledgling revolutionary Left party. She said that the defeat of the CPI(M) in West Bengal and Kerala did not signify a rejection of the Left values and politics, rather it was a rejection of the pro-corporate and anti-people policies of the CPI(M). In West Bengal, she said, the right-wing autocratic TMC regime had come to power, but genuine Left forces were mobilising against the all-out attack on democracy and the Left by the TMC. She called for the urgent need to build a Left alternative in the country, that would reject the CPI(M)'s politics of violently and brutally murdering dissenting voices – be they Comrades like TPC or peasants of Singur and Nandigram.
In Kerala, it is very apparent that the common people and even the Left rank and file are completely in sympathy with Comrade TPC's family and his party – and are totally unwilling to swallow the CPI(M)'s denials, threats, and its position that Comrade TPC was a right-wing renegade.


[This note has been kindly made available by
Kavita Krishnan,
Member,Central Committee,CPI(ML) and a member of the editorial board of Liberation monthly ,which is the central organ of CPI(ML). She is also Secretary, All India Progressive Womens Assossiation AIPWA ]

Sunday, June 3, 2012

എഴുത്തും വായനയും ആരുടേത് ?

Posted by Venu K.M

######
In a lighter vein, Ravi Varma posted a message few days ago, in a fb group
"ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്ക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ"..
'ഈ പാര്‍ട്ടി ഇഞ്ചിയാണ്; അതുകൊണ്ടാണ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ഇഞ്ചി കടിച്ച പോലെ നില്‍ക്കുന്നത്'!
#########

ഒരു ഇടതുപക്ഷ രാഷ്ട്രീയ നേതാവിന്റെ അത്യന്തം പൈശാചികമായ വധവുമായി ബന്ധപ്പെട്ട് ഇത് വരെയും അറസ്റ്റില്‍ ആയ പ്രതികളില്‍ 21 ഇല്‍ 18 പേരും സി പി ഐ (എം) ന്റെ സജീവ പ്രവര്‍ത്തകരും ഭാര വാഹികളും ആണ് എന്ന യാഥാര്‍ധ്യത്തെ എങ്ങിനെയാണ് കേവലം കമ്മ്യൂണിസ്റ്റു വിരുദ്ധ ഗൂഡാലോചനയും മാധ്യമ പ്രചാര വേലയായും കാണാന്‍ കഴിയുക ?

It is poor imagination that critics could be silenced by spreading hate against  the individuals concerned and dealing such persons with threats.
Possibly, most people who still have their hopes pinned around CPI(M) in spite of many bad things recently happening, don't appreciate this kind of
dirty imagination.


Yet, and yet..
We find that hate posters frequently do appear on compound walls of homes of people who might have a different point of view; these posters seem to be specifically designed to harass , if not intended to do physical harm!

We also find columns exclusively devoted to such hate talks.. Those diatribes have nothing but plain bitterness to convey..Like referring to one's personal choices like consuming or not consuming alcoholic beverages, visiting or not visiting close relatives, and so on..What right do these columnists have to pass moral judgments on people? Is this anything about defending Left politics ?
 ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ പ്രാദേശികം പേജിലെ കാണാപ്പുറം എന്ന പംക്തിയില്‍ ഇങ്ങനെ കണ്ടു: "എഴുത്തും വായനയും ഏകോപന സമിതി സാഹിത്യകാരന്മാര്‍ക്ക് തീറെഴുതിക്കൊടുത്തതല്ലെന്നു 'ജനം' പ്രഖ്യാപിക്കുമ്പോള്‍ എങ്ങിനെ സഹിക്കും ...സി പി ഐ (എം) നേതാക്കളുടെ മുഖം കാണുമ്പോള്‍ പേടിച്ചു വിറക്കുന്നതിനാല്‍ ഭാര്യവീട്ടില്‍ പോകുന്നത് പോലും നിര്‍ത്തിവെച്ച ത്യാഗിയാണ് ആയുസ്സിന്റെ പുസ്തകക്കാരന്‍.."

..പംക്തി ലേഖനം ഇങ്ങനെ തുടരുന്നു .."പാര്‍ട്ടി ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ എന്തെല്ലാം സഹിക്കണം .അപകടം പറ്റിയാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഫാസ്സിസ്ടുകള്‍ എത്തും .ഒന്ന് മിനുങ്ങി വരുമ്പോള്‍ ലോഹ്യം ചോദിക്കും മടുത്തു..കോടാമ്പക്കം പോയി പഴയ സിനിമാക്കളി തുടരുന്നതാണ് ഭേദം . "

 നോവലിസ്റ്റു  , കഥാകൃത്ത്‌ ,സിനിമാ നിരൂപകന്‍ , തിരക്കഥാ കൃത്ത് എന്നീ നിലകളിലും  സാംസ്കാരിക  രംഗത്ത് കേരളത്തിലെ ശ്രദ്ധേയനായ ഒരു വ്യക്തി എന്ന നിലയിലും അറിയപ്പെടുന്ന സി വി ബാലകൃഷ്ണന്‍ ജനിച്ചു വളര്‍ന്നത്‌ കണ്ണൂര്‍  ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള അന്നൂരില്‍ ആണ് . എഴുതിത്തുടങ്ങിയ കാലത്ത് ദേശാഭിമാനി ബാല ബാല സംഘത്തിലും പിന്നീട്  പുരോഗമന കലാ സാഹിത്യ സംഘത്തിലും അതിനും ശേഷം 'ഹ്യൂമനിസ്റ്റു' ഫോറത്തിലും  സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം . സി പി ഐ (എം) നോട് അനുഭാവം പുലര്‍ത്തുന്ന വേദികളില്‍ എന്ന പോലെ മറ്റു പാര്‍ട്ടികളുടെയും പാര്‍ടി ഇതരരുടെയും വേദികളിലും സ്വന്തം അഭിപ്രായങ്ങളും വീക്ഷണഗതികളും പങ്കു വെക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാട്ടാറില്ല എന്നതിനാല്‍ നാട്ടിലെ കലാ സാഹിത്യ സാംസ്കാരിക ചടങ്ങുകളില്‍ പൊതുവേ  എല്ലാവര്ക്കും സ്വീകാര്യം  ആയ ചുരുക്കം  പേരുകളില്‍ ഒന്നാണ് ബാല കൃഷ്ണന്റെത് .
 ടി പി ചന്ദ്രശേഖരന്‍ ന്റെ കൊലപാതകത്തെ അപലപിക്കാനും അദ്ദേഹത്തെ അനുസ്മരിക്കാനും തൃശൂരിലും പയ്യന്നൂരിലും അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ടു സാംസ്കാരിക കൂട്ടായ്മകളില്‍ ഒരു സാംസ്കാരിക വ്യക്തിത്വം എന്ന നിലയില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സി വി ബാലകൃഷ്ണന്‍ തന്റെ നിലപാട് വ്യക്തമാക്കി . പയ്യന്നൂര്റ് മീറ്റിംഗിന്റെ അടുത്ത ദിവസം ബാലകൃഷ്ണന്റെ വീട്ടിന്റെ പുറം മതിലില്‍ പതിയ്ക്കപ്പെട്ട പോസ്ടറില്‍ 'കമ്മ്യൂണിസ്റ്റു ഗ്രാമത്തില്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌  പോലും കംമ്യൂനിസ്ടുകാരുടെ ഔദാര്യം' എന്നതുപോലുള്ള ഒരു വാചകം ആയിരുന്നു .  ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു വാഹനാപകടത്തില്‍ പെട്ട ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചതും രക്തം നല്കിയതും കമ്മ്യൂനിസ്ടുകാരായിരുന്നെന്നും ഇപ്പോള്‍ നടന്ന ടി പി ചന്ദ്ര ശേഖരന്‍ കൊലപാതകത്തില്‍  പ്രകടിപ്പിച്ച  അഭിപ്രായങ്ങള്‍ 'നന്ദിയില്ലായ്മയുടെ' ഉദാഹരണം ആണെന്നും ഉള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം ആണെന്നും ഭീഷണി അല്ലെന്നും വരുത്താന്‍ ആണ്  ചില കോളം എഴുത്തുകാര്‍ ദേശാഭിമാനിയിലൂടെ ഇപ്പോള്‍ ശ്രമിക്കുന്നത് .
 പയ്യന്നൂരില്‍ നിന്നും ഏകദേശം 10   കിലോമീറ്റര്‍  അകലെ  കാസര്‍കോട് ജില്ലയില്പെട്ട കാലിക്കടവ്  എന്ന പ്രദേശത്ത് വീട് വച്ച് വര്‍ഷങ്ങളായി താമസിച്ച് വരികയാണ്  സി വി ബാല കൃഷ്ണന്‍.

































































































































































































































































































Thursday, May 31, 2012

പത്രധര്‍മ്മം : എഴുതാപ്പുറവും കാണാപ്പുറവും

Posted by Venu K.M

The following text is a compilation of a few status messages posted recently  in fb by me:

ലയാളം വാരിക യുടെ പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ പ്രഭാ വര്‍മ്മയുടെ കവിത പ്രസിധീകരിക്കേണ്ടെന്ന് വെച്ചത് സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍, ‘ജനാധിപത്യം’ സംബന്ധിച്ച വ്യാജ ചര്‍ച്ചകള്‍:
ഇത് വ്യാജമായ ഒരു വ്യവഹാരം ആകുന്നു..ഒരു പത്രാധിപര്‍ തന്റെ പ്രസിധീകരനത്ത്തിലൂടെ വെളിച്ചം കാണേണ്ടതും വെളിച്ചം കാണേണ്ടതില്ലാത്ത്തതും ഏത് എന്ന് തീരുമാനിക്കുന്ന സാധാരണ തരത്തില്‍ ഉള്ള ഒരു അധികാരവിനിയോഗം മാത്രമാണ് ഇത്; ഒരു വിശദീകരണവും നല്‍കാതെയും അദ്ദേഹത്തിന് ഇത് ചെയ്യാം. ഇവിടെ നല്‍കിയിരിക്കുന്ന വിശദീകരണം, അത് സംബന്ധിച്ച് ഒരു പൊതു ചര്‍ച്ച നടക്കുന്നതിനെപ്പോലും പ്രസ്തുത പത്രാധിപര്‍ സ്വാഗതം ചെയ്യുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതില്‍ കൂടുതലോ കുറവോ ആയി ഇതില്‍ ഒന്നും ഇല്ല എന്ന് കരുതുന്നു.
“തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടു” എന്ന തലവാചകത്തില്‍ വന്ന ഏജന്‍സി വാര്‍ത്ത ജൂനിയര്‍ ന്യൂസ് എഡിറ്റര്‍ അതേ പടി പകര്‍ത്തി വെച്ച ഒരു തലക്കെട്ട്‌, തന്റെ ദുര്‍ബ്ബലമായ വിറയ്ക്കുന്ന കൈകളില്‍ പേന ഏന്തി “ബാബറി മസ്ജിദ് തകര്‍ത്തു”എന്നാക്കി തിരുത്തിയ ചുള്ളിയാറ്റ് എന്ന അനുഭവ സമ്പന്നനും സൂക്ഷ്മ ദൃക്കും ആയ പത്രാധിപന്റെ സര്‍ഗ്ഗാത്മകതയുടെ ഉന്മത്തമായ ഏതാനും നിമിഷങ്ങള്‍ ആണ് എന്‍ എസ് മാധവന്റെ ‘തിരുത്ത്’ എന്ന കഥയില്‍ മറ്റെന്തിനെക്കാളും മികവാര്‍ന്ന് നില്‍ക്കുന്നത്.
ഒരു വിഷയത്തില്‍ കുറേക്കൂടി സൂക്ഷ്മമായ ഒരു തലത്തില്‍ സംവേദന ക്ഷമത പുലര്‍ത്താന്‍ പ്രേരകമായ ഒരു ഇംപാക്റ്റ്‌ , പത്രാധിപന്‍ എന്ന നിലയില്‍ ഒരാള്‍ ഒരു സൃഷ്ടിയെ സ്വീകരിക്കുന്നതിലൂടെയോ തിരസ്കരിക്കുന്നതിലൂടെയോ ചിലപ്പോള്‍ സൃഷ്ടിക്കപ്പെടുന്നു. നമ്മളില്‍ പലരും സ്വാഭാവികമെന്ന മട്ടില്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ജനാധിപത്യ- പത്ര ധര്‍മ്മ പരിപാലന യുക്തികള്‍ക്ക് അപ്പുറത്ത് ആണ് ആ ഇംപാക്റ്റ്‌.
ഇവിടെ പത്രാധിപന്‍, വാര്‍ത്താ എഡിറ്റര്‍ , സാഹിത്യകാരന്‍ , രാഷ്ട്രീയക്കാരന്‍ , വായനക്കാരന്‍ എന്നിവര്‍ പരസ്പരം സ്വാധീനിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയില്‍ മാത്രമേ ജനാധിപത്യത്തിന് മുന്നോട്ടു പോകാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉള്ളൂ!..
പ്രണയ കാവ്യം പ്രസിദ്ധീകരിക്കുന്നത് കവിക്ക്‌ പ്രധാനം എന്നതില്‍ അല്ല തര്‍ക്കം. മറ്റൊരിടത്ത് നടത്തിയതെങ്കിലും, കവിയുടെ വിചിത്രവും കൃത്രിമത്വം നിറഞ്ഞതുമായ രാഷ്ട്രീയ എഴുത്തിനോട് സമരസപ്പെടാന്‍ പറ്റാഞ്ഞതിനാല്‍ സ്വന്തം പത്രാധിപത്യത്തില്‍ ഇനിമേല്‍ അയാളുടെ കവിത വെളിച്ചം കാണേണ്ട എന്ന് തീരുമാനിച്ച അധികാര വിനിയോഗം ആണ് വിഷയം. ഇത് വിശദീകരിച്ചു കൊണ്ട് പൊതു സമൂഹത്തില്‍ ചില സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ആണ് പത്രാധിപര്‍ തുനിഞ്ഞത്! .
[എല്ലാവരും ചേര്‍ന്ന് എന്നെ തകര്‍ക്കാന്‍ നോക്കുന്നു എന്ന ഒറ്റ ചിന്തയില്‍ ഒരു വ്യക്തിയുടെ മനസ്സും പ്രവൃത്തികളും വ്യാപരിക്കുന്നതാണ്‌ പാരനോയിയാ എന്ന ഒരു തരം സ്കിസോഫ്രേനിയ രോഗത്തിന്റെ പ്രധാന ലക്ഷണം. തന്റെ ഉള്ളിന്റെ ഉള്ളില്‍ അനുദിനം കുറഞ്ഞു വരുന്ന സ്വയം മതിപ്പിനെ മറച്ചു വെക്കാന്‍, മറ്റുള്ളവരുടെ മേല്‍ കൂടുതല്‍ കൂടുതല്‍ കുറ്റാരോപണങ്ങള്‍ നടത്താന്‍ ഈ രോഗത്തിനു അടിപ്പെട്ട ആള്‍ തുനിയുന്നു. ചുറ്റും ഉള്ള ലോകവുമായി സ്വാഭാവികമായ എല്ലാ ആശയ വിനിമയങ്ങളും പടി പടിയായി ഉപേക്ഷിക്കുന്ന രോഗി, താന്‍ സ്വയം യേശുക്രിസ്തുവോ നന്മയുടെ മറ്റേതെങ്കിലും സാര്‍വ്വത്രിക മാതൃകയോ ആണെന്ന് ചിലപ്പോള്‍ പ്രഖ്യാപിക്കുന്നു. നിരവധി ഭ്രമ കല്‍പ്പനകളുടെ തടവുകാരന്‍ ആയിത്തീരുന്ന പാരനോയിയാക്കിന് പലപ്പോഴും തന്റെ ചെവിയില്‍ ആരോ മന്ത്രിച്ചു കൊണ്ടിരിക്കുന്നതായി തോന്നുകയും, അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അത്തരം സന്ദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി അയാള്‍ കാതോര്‍ത്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ചുറ്റും ഉള്ള യഥാര്‍ത്ഥ ലോകത്തിന്റെ സാന്നിധ്യം തീര്‍ത്തും നഷ്ടമായുകയും ചെയ്യുന്നു...
പാരനോയിയ വ്യക്തിക്കെന്ന പോലെ ആചാരാനുഷ്ടാനങ്ങള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ചെറുതോ വലുതോ ആയ ആള്‍ക്കൂട്ടങ്ങള്‍ക്കും സംഭവിക്കുമോ?]

Tuesday, May 29, 2012

Hareendran K U Flute Part3.mp4



Posted by Venu K.M

Monday, May 28, 2012

Posted by Venu K.M
മറിയക്കുട്ടി വധം മുതല്‍ ഒഞ്ചിയം രക്തസാക്ഷ്യം വരെ..
1960 കളില്‍ കേരളത്തെയാകെ ഇളക്കി മറിച്ച മീഡിയാ സെന്‍സേഷന്‍ ആയിരുന്നു മറിയക്കുട്ടി കൊലക്കേസ്സ്. മീഡിയാ എന്ന് പറയാന്‍ അധികമൊന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ ജനങ്ങള്‍ ഈ കൊലപാതകത്തെക്കുറിച്ച് അഭൂതപൂര്‍വമാംവിധത്തില്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു എന്നാണ് പഴയ തലമുറ ഇന്നും ഓര്‍ക്കുന്നത്.
പെട്ടെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നതു പോലെ അക്കാലങ്ങളില്‍, കൊലപാതകങ്ങള്‍ കുറവ് ആയിരുന്നത് കൊണ്ടാവണം എന്നില്ല അത് . മറിയക്കുട്ടി കൊലപാതകത്തിലെ പ്രതി ഒരു വികാരിയും കൊല്ലപ്പെട്ടത് ഒരു സ്ത്രീയും ആയിരുന്നു എന്നത് പൊതു ബോധത്തില്‍ അതുണ്ടാക്കിയ മൂല്യപരം ആയ ഉള്ക്കണ്ടയ്ക്ക് തീര്‍ച്ചയായും ഒരു കാരണം ആയിരുന്നു . മലയാളി ജാതി ആണ്‍കോയ്മാ സമൂഹത്തെ സംബന്ധിച്ചിടത്തോളം 'ആണുങ്ങള്‍ക്ക്' ചേര്‍ന്ന സാധാരണ പ്രവൃത്തികളുടെ കൂട്ടത്തില്‍ ആയിരുന്നു അന്ന് കൊല്ലും കൊലയും. സാമൂഹ്യ ജീവിതത്തില്‍ ചില അധീശത്വ മൂല്യങ്ങള്‍ ഉറപ്പിക്കണമെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കാന്‍ ആവില്ല എന്ന് പൊതു ബോധം കരുതിയിരിക്കണം .
കുട്ടിക്കാലത്ത് കേട്ടറിവ് ഉണ്ടായിരുന്ന നാടന്‍ കൊലകള്‍ പലതും കേസ്സില്ലതെയോ , ഉണ്ടായാല്‍ തന്നെ തെളിവില്ലാതെയോ തുമ്പില്ലാതെയോ ഒതുക്കപ്പെട്ടതും,
ഗ്രാമങ്ങളിലെ ചെറു സമൂഹങ്ങള്‍ അധീശ മൂല്യങ്ങളോട് പുലര്‍ത്തിപ്പോന്ന വിധേയത്വവും തമ്മില്‍ ഒരു ബന്ധം നില നിന്നത് കൊണ്ടല്ലേ എന്ന് സംശയിക്കാം. .
'നിഷ്കളങ്ക'മായ വ്യവസ്ഥാ വിധേയത്വത്തിന്റെ അപരിഷ്കൃതത്വം ഭാഷാ പ്രയോഗത്തില്‍ പോലും അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 'ചത്തു , കൊന്നു, ചവുട്ടിക്കൊന്നു, തല്ലിക്കൊന്നു , കുത്തിക്കൊന്നു ' എന്നൊക്കെ പലപ്പോഴും നിസ്സാര മട്ടില്‍ നാട്ടുകാര്‍ക്ക് പറയാന്‍ കഴിയുമായിരുന്നു!
ഇന്നും ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ ചില നേതാക്കള്‍ക്ക് അനായാസമായി പൊതു വേദികളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് മേല്‍പ്പറഞ്ഞ അപരിഷ്കൃതമായ വ്യവസ്ഥാനുകൂലതയും 'ആണത്തവും' ആദര്‍ശമാക്കുന്നതിന്റെ ഫലം ആണോ എന്ന് പരിശോധിക്കണം.
പഴയ കാലത്തില്‍ നിന്ന് വ്യതസ്തമായി കൊലപാതകങ്ങള്‍ ഇന്ന് സാര്‍വത്രികമായി അപലപിക്കപ്പെടുന്നു. ഇന്ന് അവ ഉണ്ടാക്കുന്ന മീഡിയാ സെന്സേഷനിലെ കാതലായ വശം, ഏത് വിഭാഗം മനുഷ്യരുടെയും ജീവിക്കാന്‍ ഉള്ള അവകാശം ഉയര്ത്തിക്കാട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ഒന്ചിയത്ത് നടന്ന ആസൂത്രിതവും അതി പൈശാചികവും ആയ ഒരു കൊലപാതകത്തിന് ശേഷം സമൂഹ മനസ്സാക്ഷി ഞെട്ടിത്തരിച്ച്‌ ഇരിക്കുമ്പോള്‍, അതിനെസ്സംബന്ധിച്ച അന്വേഷണത്തിന്റെ ഗതിയും മാധ്യമ റിപ്പോര്‍ട്ടിങ്ങും 'കമ്മ്യൂണിസ്റ്റു വിരുദ്ധ ഗുഡാലോചന'യിലെ തിരക്കഥ അനുസരിച്ചാനെന്നും, വെറും യൂഡിഎഫ് -എല്‍ഡിഎഫ്- നെയ്യാറ്റിന്‍കര പ്രശ്നമാണെന്നും ആക്കിത്തീര്‍ക്കാന്‍ പ്രബലരായ ഒരു വിഭാഗം ശ്രമിക്കുന്നത് കേരളത്തിന്റെ സമൂഹ മനസ്സാക്ഷിയോടുള്ള ഒരു തുറന്ന വെല്ലുവിളിയാണ്.
ഉള്ളടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും പുരോഗമനപരവും തികച്ചും ആധുനികവും ആയ ചില ഉള്ക്കന്ടകള്‍ ആണ് ഒഞ്ചിയം കൊലപാതകം അഥവാ ടി പി ചന്ദ്രശേഖരന്റെ അനശ്വരമായ രക്തസാക്ഷിത്വം ഉയര്‍ത്തിയിരിക്കുന്നത് എന്ന സത്യത്തിനു നേരെ ഇനിയും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിലെ പുരോഗമന പക്ഷത്തിന് ആവില്ല . ഇത്തരം സാമൂഹിക ഉള്‍ക്കണ്ടകളെ തല്ലിക്കെടുത്തെണ്ട ആവശ്യം മറ്റാരേക്കാളും നിയോ ലിബറല്‍ സാമ്പത്തിക അരാജകവാദികള്‍ക്കാണ്. ഏത് രാഷ്ട്രീയ ലേബല്‍ ഉപയോഗിച്ചും അവര്‍ അതിനു ശ്രമിക്കുന്നു . 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം'നടപ്പാക്കല്‍ , 'ഇടതു തീവ്രവാദ' മുദ്ര ചാര്‍ത്തല്‍, എന്നിവ മുതല്‍ 'മാര്‍ക്സിസവും' അരാജകവാദവും ഒന്നാണെന്ന പ്രതീതി സൃഷ്ട്ടിക്കും വിധം നിയമ വാഴ്ചയെ വെല്ലു വിളിക്കലും, പഴയ ജന്മി- മാടമ്പി സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് 'ജനകീയതയുടെ' വ്യാജ മുദ്ര ചാര്‍ത്തി മാമോദീസമുക്കുന്ന രീതികള്‍ വരെ ഇതില്‍ പെടുന്നു.

Sunday, May 6, 2012

Posted by Venu K.M


"കുലം കുത്തികള്‍"?! ..

 എല്ലാവരും അറിയേണ്ട വസ്തുതകള്‍ തുറന്ന് പറയാന്‍ ധൈര്യപ്പെടുന്ന  വ്യക്തികളെയും പ്രസ്ഥാനങ്ങളെയും  പേടിപ്പിച്ചും ഉന്മൂലനം ചെയ്തും അവര്‍ക്കെതിരെ വെറുപ്പ്‌ ആളിക്കത്തിക്കാന്‍ ശ്രമിച്ചും ആളുകളെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവര്‍ രക്തസാക്ഷിത്വത്തിന്റെ വില ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത്തവര്‍ ആണ്.
സഖാവ് ടി പി രക്തസാക്ഷിത്വത്തിലൂടെ നിശ്ശബ്ദനാവുകയല്ലാ, അദ്ദേഹത്തിന്റെ  ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ആവുകയാണ് ! 


"കുലം കുത്തികള്‍"?! ..
എവിടെ നിന്ന് കിട്ടി ഈ പ്രയോഗം?
'കുലം' 'സംരക്ഷിക്കുക' എന്ന ആശയത്തിലെ യാധാസ്ഥിതികതയും സ്വത്വ രാഷ്ട്രീയ ധ്വനിയും ശ്രദ്ധിച്ചുവോ?
സ്വത്വ രാഷ്ട്രീയം സത്തയില്‍ എല്ലാ അര്‍ത്ഥത്തിലും മാര്‍ക്സിസ്റ്റു വിരുദ്ധം
ആണ് . എന്നാല്‍ കേരളത്തില്‍, മാര്‍ക്സിസത്തിന്റെ പേരില്‍
പ്രോല്സാഹിപ്പിക്കപ്പെടുന്നത് ഒരു തരം 'കമ്മ്യൂണിസ്റ്റു' സ്വത്വ രാഷ്ട്രീയം
ആണ്. പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ സി പി ഐ (എം) തങ്ങളുടെ ഇടുങ്ങിയ വൃത്തത്തിനു പുറത്ത് നടക്കുന്ന ഏത് അന്വേഷണത്തെയും ചിന്തയെയും ചൂണ്ടി അവയോട് ഭയം , സംശയം , വെറുപ്പ്‌ എന്നിവയും എല്ലാറ്റിലും ഉപരിയായി അരക്ഷിത ബോധവും സ്വന്തം അനുഭാവികളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് .
'ഹിന്ദു' വിന്റെ ഏക ആധികാരിക വക്താക്കള്‍ തങ്ങള്‍ ആണെന്ന് ആര്‍ എസ് എസ്സുകാരും , ദളിത്‌ രക്ഷ മായാവതിയെ അനുസരിക്കുന്നതില്‍ മാത്രം എന്ന് ബീ എസ് പി ക്കാരും
"ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന് ജമാ അത്ത് ഇസ്ലാമിയോടു കൂറ് പുലര്‍ത്തുന്ന ഏതാനും സംഘടനകളും  പ്രചരിപ്പിക്കുന്നത് പോലെയുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ വക ഭേദങ്ങളില്‍ ഒന്നായി ഇടതു രാഷ്ട്രീയം അധപ്പതിക്കാതിരിക്കണം എന്നുണ്ടെങ്കില്‍, നിയോ ലിബറല്‍
രാഷ്ട്രീയ ക്രമത്തെ മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന വിധത്തില്‍
രാഷ്ട്രീയ സമ്പദ് ശാസ്ത്രപരം ആയി വിശകലനം ചെയ്യാനും അതിനു എതിരായി അരാജകവാദപരം അല്ലാത്ത ബഹുജന പ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിയണം.
ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനും പരസ്പര ധാരണയ്ക്കും പകരം വിദ്വേഷം
പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഏത് പ്രസ്ഥാനവും നീങ്ങുന്നത്‌
പുരോഗമനത്തിന്റെ എതിര്‍ ദിശയിലേക്ക് ആയിരിക്കും എന്ന് പറയാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല!

Monday, April 30, 2012

Posted by Venu K.M
ന്യൂ ജെനറേഷന്‍.. അങ്ങിനെ ഒന്നുണ്ടോ?
ന്താണ് 'ന്യൂ ജെന്‍' മലയാള സിനിമ? രണ്ടായിരത്തിഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു ..
'ന്യൂ ജെന്‍ സിനിമ' എന്നൊന്ന് ഉണ്ടോ എന്ന് ശങ്കിച്ചപ്പോള്‍ അതാ വരുന്നു 'നാല് പെണ്ണുങ്ങള്‍'!

ഒരു കാലത്ത് മലയാള സിനിമയുടെ ഭാഷയിലും ശൈലിയിലും നവതരംഗം ഇളക്കിവിട്ട മുന്‍നിര സംവിധായകരില്‍ ഒരാള്‍ ആയ അടൂര്‍ ഗോപാലകൃഷ്ണന്‍ 1972 ഇല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ 'നവ തരംഗ സിനിമയ്ക്ക്' മലയാളത്തില്‍ തുടക്കം കുറിച്ച വ്യക്തിയായി ഇന്നും പരിഗണിക്കപ്പെടുന്നു . അവിടുന്നിങ്ങോട്ട് സംവിധായകന്‍ എന്ന നിലയില്‍ പല സിനിമകളിലും അനേക ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചു . 2007 ഇല്‍ അടൂര്‍ എടുത്ത ചിത്രം , അമ്പതു വര്ഷം മുന്പ് തകഴി രചിച്ച വ്യത്യസ്തങ്ങളായ കഥകളിലെ നാല് സ്ത്രീ പ്രമേയങ്ങളാണ് സ്വതന്ത്ര എപിസോഡുകള്‍ പോലെ കോര്‍ത്തിണക്കി ഒറ്റ സിനിമ ആക്കിയത് . ഈ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു വെന്നത് നേരാണെങ്കിലും, തകഴിയുടെ കഥകളിലെ ഭിന്ന സാമൂഹ്യ പശ്ചാത്തലമുള്ള 'നാല് പെണ്ണുങ്ങളെയും' പൂര്‍ണ്ണമായും പഴയ കഥയിലെ സ്ത്രീകള്‍ ആയിത്തന്നെയും , തകഴിയുടെ നോട്ടത്തിലും ചിത്രീകരിക്കാന്‍ ആയിരുന്നു അടൂരിന് ഇഷ്ടം . പഴയ കഥകള്‍ പ്രമേയം ആക്കിയതുകൊണ്ടു മാത്രം സിനിമ പുതുതല്ലാതാവും എന്ന വാദം ഉന്നയിക്കുകയല്ല.

നേരെ മറിച്ച്, കൂടുതല്‍ കാലികമായ പുതിയ പ്രമേയങ്ങളോ , പഴയവയ്ക്ക് പുതു വ്യാഖ്യാനങ്ങളും പാഠഭേദങ്ങളുമോ കൈകാര്യം ചെയ്യാന്‍ മലയാള സിനിമയിലെ പ്രഗല്‍ഭര്‍ പോലും പൊതുവേ വിമുഖത പുലർത്തുന്നില്ലേ എന്ന് സംശയിക്കുകയായിരുന്നു. ഉദാഹരണത്തിന് സ്ത്രീ പ്രമേയങ്ങള്‍ തന്നെ എടുക്കൂ ; പുതുമ അവകാശപ്പെടുന്ന സ്ത്രീ പ്രമേയങ്ങള്‍ പലതും ഇന്നും പഴയ വാര്‍പ്പ് മാതൃകകളില്‍ തന്നെ ചുറ്റികറങ്ങുന്നവ ആണ് എന്ന് അഭിപ്രായമുണ്ട് .

പുതുതായി, വ്യത്യസ്തമായി എന്തെങ്കിലും.? മലയാള സിനിമയില്‍ പുതുതായി ചില നല്ല പ്രവണതകള്‍ നാമ്പിടുന്നതായി ഇടയ്ക്കൊക്കെ തോന്നാറുണ്ട്.

2006 ഇല്‍ ബോബ്ബി സഞ്ജയ് തിരക്കഥയെഴുതി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് അക്കൂട്ടത്തില്‍ പെടുത്താം എന്ന് തോന്നുന്നു. സഹപാഠികള്‍ ഉം സുഹൃത്തുക്കള്‍ ഉം ആയ മൂന്ന് ഹൈസ്കൂള്‍ പെണ്‍കുട്ടികളും അവരുടെ സഹ വിദ്യാര്‍ഥികള്‍ ആയ ഏതാനും ആണ്‍കുട്ടികളും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. അച്ചടക്കത്തിന് പേരെടുത്ത അവര്‍ പഠിക്കുന്ന സ്ഥാപനവും കണിശ സ്വഭാവക്കാരനായ അതിന്റെ പ്രിന്‍സിപ്പല്‍ഉം മുതല്‍, കുട്ടികള്‍ അവരുടെ ചെറുതും വലുതും ആയ പ്രതിസന്ധികളെ ക്കുറിച്ച് ഒരിക്കലും തുറന്ന് സംസാരിക്കാന്‍ ധൈര്യപ്പെടാത്ത വിധം അനുസരണത്തിന്റെയും ഭയത്തിന്റെയും കുടുസ്സായ ഇട നാഴികളിലൂടെ അവരെ നയിക്കുന്ന രക്ഷിതാക്കളും, നിയമ പാലന സംവിധാനങ്ങളും വരെ ഇതില്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട് . മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി പൊതു ബോധത്തില്‍ അംഗീകാരം നേടുന്ന പലതിലെയും അധ്യാപകരില്‍ തഴയ്ക്കുന്ന വര്‍ഗ്ഗീയതയും മുന്‍വിധികളും ആരാലും ചോദ്യം ചെയ്യപ്പെടാത്തത് നിമിത്തം മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ക്കുപോലും ആത്മാഭിമാനം രക്ഷിക്കുക എന്നത് ഒരു കടുത്ത വെല്ലുവിളിയാകുന്നതിന്റെ ചിത്രം നോട്ട് ബുക്ക്‌ വരച്ചുകാട്ടുന്നുണ്ട് . മേല്‍ സൂചിപ്പിച്ച തരം സാമൂഹ്യ ആകാംക്ഷ കളെ ആവിഷ്കരിക്കുന്ന പുതിയ പ്രമേയങ്ങള്‍ തീര്‍ച്ചയായും സിനിമാ പ്രമേയങ്ങളുടെ വാര്‍പ്പ് മാതൃകകളില്‍ നിന്നും വ്യതിചലിച്ച് ഉറച്ചതും ധീരവും ആയ കാല്‍ വെപ്പുകളുടെ സാധ്യതയാണ് തേടുന്നത് .

2011 ഇല്‍ ഇറങ്ങിയ മേല്‍വിലാസം മാധവ് രാംദാസ് എന്ന യുവ സംവിധായകന്‍ നടത്തുന്ന ധീരമായ മറ്റൊരു സിനിമാ പരീക്ഷണം ആണ് . 1970 കളില്‍ ഇന്ത്യന്‍ സേനാ വിഭാഗത്തില്‍ നടന്ന ഒരു കോര്‍ട്ട് മാര്‍ഷല്‍ കഥയെ ആധാരമാക്കി എഴുതപ്പെട്ട ഹിന്ദി നാടകത്തിന്റെ സ്ക്രിപ്റ്റ് സൂര്യാ കൃഷ്ണ മൂര്‍ത്തി മലയാളത്തില്‍ പുനരാഖ്യാനം ചെയ്ത് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് രംഗത്ത് അവതരിപ്പിച്ചിരുന്നു . എന്നാല്‍, മല യാള സിനിമയുടെ ചവിട്ടിത്തേഞ്ഞ ചാലുകളില്‍ ഒട്ടുമേ സുലഭമല്ലാത്ത ഒരു പുതിയ തരം രാഷ്ട്രീയ സംവേദന നിലവാരത്തിനായുള്ള പ്രയത്നത്തില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെ പങ്കു വഹിക്കാനുള്ള സന്നദ്ധതയാണ് മാധവ് രാംദാസ് മേല്‍വിലാസം എന്ന സിനിമയിലൂടെ പ്രഖ്യാപിക്കുന്നത് . പാര്‍ഥിപന്‍ , തലൈവാസല്‍ വിജയന്‍, സുരേഷ് ഗോപി തുടങ്ങിയ പ്രഗല്‍ഭരുടെ അഭിനയ സാധ്യതകള്‍ ഉപയോഗിക്കുന്ന സംഭാഷണ പ്രധാനമായതും , ഒരൊറ്റ കോര്‍ട്ട് മാര്‍ഷല്‍ രംഗത്തില്‍ പ്രേക്ഷകരെ രണ്ടു മണിക്കൂര്‍ സമയം പിടിച്ചിരുത്തുന്നതും ആയ ഒരു മികച്ച രാഷ്ട്രീയ സിനിമ ഉണ്ടെന്ന കണ്ടെത്തലിലേക്ക്‌ സംവിധായകന്‍ എത്തുന്നത് മുഖ്യധാരാ സിനിമയിലും സമൂഹത്തിലും ഒരു പ്രശ്നം എന്ന നിലയില്‍ പലപ്പോഴും നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ജാതീയത മറു വശത്ത് ശക്തര്‍ എപ്പോഴും ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നു എന്നതാവാം.
'22 ഫീമെയിൽ കോട്ടയം'

ഈ ചിത്രം കാണാന്‍ ഉള്ള മുഖ്യ പ്രചോദനം, ഫേസ് ബുക്ക് ഗ്രൂപ്പുകളിലും സോഷ്യൽ നെറ്റ് വർക്കുകളിലും ഇയ്യിടെ നടക്കുന്ന ചര്ച്ചകള്‍ ആയിരുന്നു .ചർച്ച ചെയ്യാന്‍ മാത്രമെങ്കിലും 'വ്യത്യസ്തം' ആയിരിക്കാം ഈ സിനിമ എന്ന് ആ സംവാദങ്ങള്‍ തോന്നിപ്പിച്ചു.
സിനിമ കണ്ട് ഇറങ്ങിയ ശേഷവും , വാസ്തവത്തില്‍ അത് അങ്ങനെ തന്നെ ആണെന്ന് തോന്നി .
എന്നാല്‍ , വ്യത്യാസം ഏത് തരത്തില്‍ ?

ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍, നല്ല ചില ചോദ്യങ്ങൾക്ക് അടിവരയിടാന്‍ ഒരു പക്ഷെ ഈ സിനിമ ശ്രമിക്കുമ്പോള്‍ , ദൈവ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന പുരാതന യുക്തിയില്‍ മരമണ്ടന്‍ ഉത്തരങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെ എഴുതിപ്പിടിപ്പിക്കുന്നു . ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഒരു പോലെ സുഖിപ്പിക്കുന്നു . വീട്ടിലും തൊഴില് സ്ഥലത്തും സമൂഹത്തിലും ഒരുപോലെ രണ്ടാം കിടയായി കരുതപ്പെടുന്ന സ്ത്രീകള്‍ ഉള്പ്പെടെ എല്ലാ ദുര്ബ്ബലരും, അവരെപ്പോലെ മര്‍ദ്ദിതര്‍ ആയ മറ്റുളളവരുമായി ആശയ വിനിമയങ്ങള്‍ നടത്തിയും, അനീതികള്‍ക്കെതിരായ സമരങ്ങളില്‍ ഒരുമിച്ചുനിന്നും പരസ്പരം കരുത്ത് പകര്‍ന്നു നല്‍കിയും വികസിക്കാന്‍ സാധ്യതയുള്ള സ്വാഭാവികമായ രാഷ്ട്രീയം സിനിമയില്‍ ഒഴിവാക്കേണ്ട പോലെ ഒഴിവാക്കി . മാത്രമല്ല , പണത്തിന്റെ ആധിപത്യത്തില്‍ നിന്ന് വരുന്നതുൾപ്പെടെയുള്ള 'പൌരുഷത്തിന്റെ' തിന്മകളെ നേരിടുന്നതിന് ഉചിതമായ മാര്ഗ്ഗം കൂടുതല്‍ അപരിഷ്കൃതവും അരാജകവും ആയ വ്യക്തിഗത പ്രതികാരത്തിന് വേണ്ടി പണത്തെയും അധോലോകത്തെയും കൂട്ട് പിടിക്കല്‍ ആണ് എന്ന സൂചനയും സിനിമ നല്കുന്നു . പോരെങ്കില്‍, നന്മയ്ക്ക് പാരിതോഷികം നകുന്നവനായ ,എല്ലാത്തിനും സാക്ഷിയായ ദൈവത്തെയും മുടങ്ങാത്ത പ്രാര്ഥനകളെയും പശ്ചാത്തലത്തില്‍ ഒരുക്കിനിര്ത്തിയിട്ടുമുണ്ട് .

തനിക്ക് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ലാത്ത പണക്കാരനും പ്രതാപിയുമായ ഒരു പരിചയക്കാരനാല്‍ ബലാല്സംഗം ചെയ്യപ്പെട്ടത് ഒരു പട്ടി കടിച്ചത് പോലെയുള്ള അനുഭവം മാത്രം ആയിരുന്നെന്നും, എന്നാല്‍ എന്തുകൊണ്ടോ താന്‍ സ്നേഹിച്ചുപോയ പുരുഷന്‍ പണത്തിനു വേണ്ടി ഇതിനു കൂട്ട് നിന്നതും ചതിയില്‍ ഒരു മയക്കുമരുന്ന് കേസ്സില്‍ കുടുക്കി തന്നെ ജെയിലില്‍ എത്തിച്ചതും ഒരിക്കലും പൊറുക്കാന്‍ ആവില്ലെന്നും ഈ സിനിമയിലെ മുഖ്യ കഥാപാത്രം പറയുന്നു.

കൂടക്കൂടെ കുരിശു വരച്ചു പ്രാർത്ഥിക്കുന്ന കോട്ടയത്തുകാരി ആയ ടെസ്സി എന്ന സ്നേഹ സമ്പന്നയായ യുവതിക്ക് സിനിമയുടെ ആദ്യ പകുതിയില്‍ ഇല്ലാതിരുന്ന അധോലോക ബന്ധം ലഭിക്ക്ന്നത് ബാംഗ്ലൂരിലെ ജയിലില്‍ വെച്ച് ആണ് ; പണം ഉണ്ടാക്കാന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ക്രിമിനലും തട്ടിപ്പുകാരനും ആണ് താന്‍ സ്നേഹിച്ചിരുന്ന വ്യക്തി എന്ന് ടെസ്സിക്കു പൂര്ണ്ണ ബോധ്യം ആവുന്നത് സുബൈദ എന്ന പേര് ഉള്ള (ഇരുണ്ട നിറക്കാരിയായ) ഒരു തമിഴ് നാട്ടുകാരി യില്‍ നിന്നാണ്. സ്വയം പീഡനത്തിന്റെ ഇരയായി ജെയിലില്‍ എത്തിയ സുബൈദയ്ക്ക് അധോലോകത്തുള്ള വാടകക്കൊലയാളികളെയും ക്രിമിനലുകളെയും നല്ലപോലെ അറിയാം! സുബൈദയുടെ ലോജിസ്ടിക് സപ്പോർട്ടോടെ സംഘടിപ്പിച്ച വാടക ക്രിമിനലുകളുടെ സഹായത്തോടെ തന്നെ ബലാല്സംഗം ചെയ്തയാളെ സർപ്പത്തെക്കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയും, പ്രേമ നാടകത്തിലൂടെ ചതിച്ച പുരുഷന്റെ ലിംഗം പ്രേമം അഭിനയിച്ചു തന്നെ മുറിച്ചു നീക്കിയും തീർത്തും അപരിഷ്കൃതമായ വിധത്തില്‍ പക വീട്ടുന്നു! ഇതോടൊപ്പം, ടെസ്സിയുടെ 'നന്മ'യ്ക്കുള്ള പ്രതിഫലം (അതോ മുടങ്ങാത്ത കുരിശു വരയ്ക്കുള്ള സമ്മാനമോ.)ആയി ദൈവം നിശ്ചയിച്ചത് പോലെ, കുറേ പണത്തിനും സ്വത്തിനും അവള്‍ യാദൃശ്ചികമായി അവകാശിയായിത്തീരുന്നു. അത്രയും കൊണ്ടും തീര്ന്നില്ലാ , വരുമാനം കുറഞ്ഞതും അധ്വാന ഭാരം ഏറിയതും ആയ നാട്ടിലെ നഴ്സിംഗ് ജോലിയുടെ സ്ഥാനത്ത് കാനഡയില്‍ മെച്ചപ്പെട്ട തൊഴില്‍ എന്ന അവളുടെ സ്വപ്നം പൂവണിയുക കൂടി ചെയ്യുന്നു!

സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാര ങ്ങള്‍ എത്ര ലളിതം! 'പഴം തലമുറ' സിനിമയില്‍ ഇത്രയും 'ഈസി' ആയി പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കുന്നത് കണ്ടിട്ടില്ല !

സിനിമ ശരിക്കും സ്ത്രീ പക്ഷമാണോ, അതോ അത് വെറും സ്ത്രീ കേന്ദ്രിത പ്രമേയം മാത്രം ആസ്പദം ആക്കി യുള്ളതാണോ എന്ന തര്ക്കത്തിനിട യില്‍ 'ആന്ഗ്ലോഫിലിയ' , 'പോസ്റ്റ് കൊളോണിയല് reading 'എന്നിങ്ങനെ ഒഴുക്കന്‍ മട്ടില്‍ കുറ്റാരോപണങ്ങള്‍ രാഷ്ട്രീയത്തെ തൊട്ടും തൊടാതെയും മുന്നോട്ട് നീങ്ങുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച തരം ചോദ്യങ്ങള്‍ സ്വാഭാവികം ആണ്.

'പുതു തലമുറ സിനിമ 'എന്ന് സാമാന്യമായി പേരിട്ടു വിളിക്കാവുന്ന അത്ര വിശേഷപ്പെട്ടതും എടുത്തു പറയാവുന്നതും ആയ ഒരു ട്രെന്‍ഡ് മലയാളത്തില്‍ വന്നിട്ടുണ്ടോ ?

(ഉദാഹരണത്തിന് , സ്ത്രീ പക്ഷ പ്രമേയ സിനിമകളിലും അവയെക്കുറിച്ചുള്ള സംവാദങ്ങളിലും സ്ത്രീകളുടെ പദവിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന മായ ജീവല്‍ പ്രശ്നങ്ങള്‍ പലതും ഒഴിവാക്കപ്പെടുന്നില്ലേ ? പാശ്ചാത്യ ആധുനികത യുടെ രംഗ പ്രവേശത്തിന്നു മുന്പ് നിലനിന്ന കൊളോണിയല്‍ പൂര്‍വ്വ സാമൂഹ്യ ഘടനകലുമായി ആധുനികത, ആണ്കൊയ്മ , മൂലധനം എന്നിവയോരോന്നിനും ഉള്ള പ്രതിപ്രവര്ത്തനങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറച്ചു വെക്കുകയാണ് സ്ത്രീപക്ഷ മെന്ന് വ്യവഹരിക്കപ്പെടുന്ന സിനിമയുടെ പുതു പ്രമേയങ്ങളും ചര്‍ച്ചകളും അധികവും ചെയ്യുന്നത് )

Saturday, April 7, 2012

http://malabarpost.com/?p=4359 malabarpost.com

http://malabarpost.com/?p=4359 malabarpost.com

Posted by Venu K.M
"..ഗോളവത്ക്കരണത്തിന്റെ പ്രാരംഭ ഘട്ടവും സോവിയറ്റ് യൂണിയന്റെ പതനവും ആശയ രംഗത്ത് പൊടുന്നനെ ഉയര്‍ത്തിയ പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന കാര്യത്തില്‍, ഇടതും വലതും പക്ഷങ്ങളെ പ്രതിനിധാനം ചെയ്തും ചിലപ്പോള് ‘സ്വതന്ത്ര’ ബുദ്ധി ജീവികള്‍ എന്ന പരിവേഷത്തോടെയും മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതാറുണ്ടായിരുന്ന പല എഴുത്തുകാരും മടി കാട്ടി. ‘അപ്‌ഡേറ്റ്’ ചെയ്യാന്‍ മതിയായ വിഭവങ്ങള്‍ ആര്‍ജ്ജിക്കാന്‍ പോലും വിമുഖത കാട്ടുകയായിരുന്നുവോ എന്ന സംശയം പോലും ജനിപ്പിക്കും വിധം അവരില്‍ പലരും കോര്‍പ്പറേറ്റ് മൂലധനത്തിന്റെ വരവിനെ വികസനമായും, പുരോഗതിയിലേക്കുള്ള കുതിച്ചു ചാട്ടമായും വാ തോരാതെ വാഴ്ത്തി..
പോലീസ് സ്റ്റേഷനില്‍ നിന്നും മന്ത്രിമാരില്‍ നിന്നും വാര്‍ത്തകള്‍ ഉദാസീനമായും നിരുത്തരവാദപരമായും കേട്ടെഴുതുന്ന സമ്പ്രദായം വാര്‍ത്തയുടെ അവസാന വാക്കല്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ, ഉല്‍ബുദ്ധവും സാമൂഹ്യ വിമര്‍ശനപരവും ആയ സമാന്തര മാധ്യമ പ്രവര്‍ത്തനം പരമ്പരാഗത പത്ര പ്രവര്‍ത്തന ശൈലിക്കെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ ഒരു താക്കീത് കൂടിയാണ് . കുറെയൊക്കെയെങ്കിലും വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും വസ്തുനിഷ്ടതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ മിനക്കെട്ടില്ലെങ്കില്‍ പത്ര സ്ഥാപനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ക്രിക്കറ്റ് ടെസ്റ്റുകള്‍ , ഉത്സവങ്ങള്‍, തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ , വാഹനാപകടങ്ങള്‍, ചരമ വാര്‍ത്തകള്‍, തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ മാത്രം ആളുകള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ് ഒരു പക്ഷെ അടുത്ത ഭാവിയില്‍ ഉണ്ടാവുക..".

ജയ് ഭീം കോംറെയിഡ് ഹോം കോംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടു .

Posted by Venu K.M


 വിഖ്യാത ഇന്ത്യന്‍ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും ആയ ആനന്ദ് പട്വര്ധന്‍ 14 വര്‍ഷങ്ങള്‍ എടുത്ത് 2011 അവസാനത്തില്‍ പൂര്‍ത്തിയാക്കിയ ജയ് ഭീം കോംറെയിഡ് 36 -) മത് ഹോം കോംഗ് അന്താരാഷ്ട്ര  ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട  ഡോക്യുമെന്ററി കളില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപെട്ടു .

2000 ത്തില്‍ പരം വര്‍ഷങ്ങള്‍ ആയി അനേകം തലമുറകളോളം  ജാതീയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയുടെ പിന്‍ഗാമികള്‍  വിമോചകന്‍ ആയി കാണുന്ന അംബേദ്‌കര്‍ ഇന്റെ   പ്രതിമ 1997 ഇല്‍ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച് വികൃതപ്പെടുത്ത്തിയ ഒരു സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ദളിതര്‍ ആയിരക്കണക്കായി ഒത്തുകൂടിയപ്പോള്‍, സ്വതന്ത്ര ഭാരതത്തിലെ പോലീസ് അവര്‍ക്കെതിരെ നിറയൊഴിച്ചു.  ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഈ സംഭവത്തില്‍ തന്റെ പ്രതിഷേധം ലോകത്തെ അറിയിക്കാന്‍ ദളിത്‌ പുരോഗമന ഗായകനും  കലാകാരനും  ആയിരുന്ന ബല്ലാ ധീര്‍ വിലാസ് ഘോഗരെ ഒരു തുണ്ട് കയറില്‍ തന്റെ ജീവിതം ഒടുക്കുന്നു. ജാതീയതയ്ക്കെതിരായ ദളിത്‌ ഉണര്‍വ്വിന്റെ യും മുന്നേറ്റങ്ങളുടെയും സംഗീത മുഖരിതവും സര്‍ഗ്ഗാത്മകവും ആയ ഒരു ധാരയെയാണ് ഘോഗരെ ജീവിതത്തില്‍ പ്രതിനിധീകരിച്ചിരുന്നത് .പട് വര്‍ദ്ധന്‍ തന്റെ ചലച്ചിത്രത്തിന്റെ ആരംഭ ബിന്ദു വാക്കുന്നതും, 198 മിനുട്ട് ദൈഘ്യം ഉള്ള ചിത്രത്തിന്റെ മോട്ടിഫ്  എന്നോണം ഉടനീളം വിന്യസിപ്പിചിരിക്കുന്നതും ഇനിയും  പൊതു ബോധത്തില്‍ വേണ്ടത്ര ഇടം നേടിയിട്ടില്ലാത്ത പുരോഗമന സംഗീത കലാ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം സ്ഥിതി ചെയ്യുന്നത് ഏത് തരം മനുഷ്യരില്‍ എന്ന അന്വേഷണവുമായി ബന്ധപ്പെട്ട യഥാതത ബിംബങ്ങള്‍  ആണ്.
ഇന്ത്യയില്‍ പുരോഗമന രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരുടെ ഗൌരവമായ ശ്രദ്ധ ഇനിയും വേണ്ട വിധത്തില്‍ പതിഞ്ഞിട്ടില്ലാത്ത മറ്റൊരു പ്രശ്നവും പട് വര്‍ദ്ധന്‍   ഈ സിനിമയില്‍ 
സജീവമായി ഉന്നയിക്കുന്നുണ്ട്‌ . ഇടതു പക്ഷവും ദളിത്‌ പക്ഷവും തമ്മില്‍ എന്നാണ് നേര്‍ക്ക്‌ നേര്‍ കാണുക ? ജാതീയവും വര്ര്ഗ്ഗപരവും ആയ അടിച്ചമര്ത്തലുകള്‍ക്ക് ഒരേ സമയം വിധേയരാവുന്ന ഇന്ത്യയിലെ  ദളിത്‌ ജനതയെ  അടിസ്ഥാനവര്‍ഗ്ഗമായി വാക്കിലും പ്രവൃത്തിയിലും ഒരു പോലെ അംഗീകരിക്കാന്‍  ഇടതു പക്ഷത്തിന് എന്നാണ് കഴിയുക? 'സ്വത്ത്വം' രാഷ്ട്രീയത്തിന്റെ ആധാര ശിലയായി എന്ന്  പ്രഖ്യാപിക്കുന്ന ചില പ്രസ്ഥാനങ്ങളും ബുദ്ധി ജീവികളും  പറയുന്നത്  പോലെ ,  മിക്കവാറും സവര്‍ണ്ണര്‍  നേതൃത്വത്തില്‍ ഉള്ള ഇടതു പ്രസ്ഥാനങ്ങള്‍ക്ക് ദളിത്‌ മോചനത്തെ പറ്റി ഒരക്ഷരം പോലും മിണ്ടാന്‍ അര്‍ഹതയില്ല  എന്ന പ്രമാണം ദളിത്‌ മുന്നേറ്റങ്ങളുടെ സൂത്ര വാക്യം ആയി  ജാതിവ്യവസ്ഥയ്ക്ക് സമാന്തരം എന്ന പോലെ  തുടരണമോ?
Posted by Venu K.M
JAI BHIM COMRADE by Anand Patwardhan
Wins the 36th Hong Kong Festival Award in the Documentary section (Firebird Award)
The Documentary Competition Award is made to documentary filmmakers who address social issues.The Firebird Award was made to Jai Bhim Comrade by Anand Patwardhan. The Jury recognized that "Its subject is compelling but easy to ignore. The film is morally powerful and dignifies the people whose world it reveals. It is lyrical, a musical, a compilation film and a wonderful piece of journalism."

Jai Bhim Comrade - Film Details :: The 36th Hong Kong International Film Festival

Jai Bhim Comrade - Film Details :: The 36th Hong Kong International Film Festival

Posted by Venu K.M

Thursday, March 22, 2012

Killing Decision in India



Posted by Venu K.M

Thursday, March 1, 2012

On Regaining a Spirit of Defiance: 'I'm Worried Now but I Won't Be Worried Long' | Common Dreams

On Regaining a Spirit of Defiance: 'I'm Worried Now but I Won't Be Worried Long' | Common Dreams

Posted by Venu K.M

"Only those who will risk going too far can possibly find out how far one can go. -- T.S. Eliot

The vehemence of the imagination motivates. It rages against oppression, as it, in equal measure, both protects and frees one's heart. It creates and endures. The heart, the alpha and omega point of the imagination, rebels against sensible centrism as it serves to transform demons of conformity into recalcitrant angels who are the sworn enemies of mindless power.

Moreover, the implications of this predicament extend far beyond the essential struggle for individual selfhood, for this situation is interwoven with a larger struggle for the survival of our species--a crisis that is rapidly reaching the ecological tipping point.

How we negotiate this perilous landscape will not depend on an ability to adapt to the prevailing madness of the present order. To the contrary, our chances of avoiding catastrophe will hinge on an ability to embrace novel understandings wrought by imaginative engagement with emergent realities.

This approach will also prove helpful in withstanding the inevitable conflicts that will arise with the defenders of the societal arrangements of the present whose reactionary tactics will grow ever more ruthless and brutal in direct proportion to their escalating level of panic, inevitably provoked by the collapsing certainties of the entrenched (but unsustainable) order with which they have aligned their fate.

Those are the types of fears that have kept us estranged from each other, atomized, alienated, mistrustful of the vitality of communal engagement, afraid of movement building…waiting for instructions from the powerful on how to proceed through life, as opposed to going about the business of making the world anew.

"It takes a worried man to sing a worried song…I'm worried now but I won't be worried long," so go the lyrics of the traditional folk song.

By what means do people who have experienced a lifetime of economic hardship and official oppression endure and continue to sing out in defiance?

Because they have learned this: the forces of repression might buffet your body, might zip-cuff your wrists, might lock you in jail -- but they cannot gain entrance into your mind, unless you allow them in. They cannot imprison your soul unless you let them.

"There is no week nor day nor hour when tyranny may not enter upon this country -- if the people lose their confidence in themselves -- and lose their roughness and spirit of defiance." -- Walt Whitman

Whitman's admonition is known innately by some, by those whose spirit of defiance are helping us to remember our innate roughness: by Bradley Manning, by the people of Greece, of OWS, by those stopped and frisked, humiliated, harmed, and jailed on false charges daily on the streets of the U.S. police state, and by the spirit of defiance being displayed in ever increasing degree by oppress people the world over--by all of those souls who will no longer accept the dismal fate of being imprisoned by fear.

In truth, the one percent would not be capable of building a propaganda apparatus slick enough, nor be able to hire enough cops, nor assemble armies with enough troops, nor build prisons rapidly enough nor large enough to keep us enslaved--if only enough of us awoke to the reality of our common plight.

Therefore: "I'm worried now but I won't be worried long."

Search This Blog

Labels

  • 08
  • 08
  • 08

Blog Archive