Popular Posts

Powered By Blogger

Indiae

Indiae: India's search engine

Monday, May 28, 2012

Posted by Venu K.M
മറിയക്കുട്ടി വധം മുതല്‍ ഒഞ്ചിയം രക്തസാക്ഷ്യം വരെ..
1960 കളില്‍ കേരളത്തെയാകെ ഇളക്കി മറിച്ച മീഡിയാ സെന്‍സേഷന്‍ ആയിരുന്നു മറിയക്കുട്ടി കൊലക്കേസ്സ്. മീഡിയാ എന്ന് പറയാന്‍ അധികമൊന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ ജനങ്ങള്‍ ഈ കൊലപാതകത്തെക്കുറിച്ച് അഭൂതപൂര്‍വമാംവിധത്തില്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു എന്നാണ് പഴയ തലമുറ ഇന്നും ഓര്‍ക്കുന്നത്.
പെട്ടെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നതു പോലെ അക്കാലങ്ങളില്‍, കൊലപാതകങ്ങള്‍ കുറവ് ആയിരുന്നത് കൊണ്ടാവണം എന്നില്ല അത് . മറിയക്കുട്ടി കൊലപാതകത്തിലെ പ്രതി ഒരു വികാരിയും കൊല്ലപ്പെട്ടത് ഒരു സ്ത്രീയും ആയിരുന്നു എന്നത് പൊതു ബോധത്തില്‍ അതുണ്ടാക്കിയ മൂല്യപരം ആയ ഉള്ക്കണ്ടയ്ക്ക് തീര്‍ച്ചയായും ഒരു കാരണം ആയിരുന്നു . മലയാളി ജാതി ആണ്‍കോയ്മാ സമൂഹത്തെ സംബന്ധിച്ചിടത്തോളം 'ആണുങ്ങള്‍ക്ക്' ചേര്‍ന്ന സാധാരണ പ്രവൃത്തികളുടെ കൂട്ടത്തില്‍ ആയിരുന്നു അന്ന് കൊല്ലും കൊലയും. സാമൂഹ്യ ജീവിതത്തില്‍ ചില അധീശത്വ മൂല്യങ്ങള്‍ ഉറപ്പിക്കണമെങ്കില്‍ അവ തീര്‍ത്തും ഒഴിവാക്കാന്‍ ആവില്ല എന്ന് പൊതു ബോധം കരുതിയിരിക്കണം .
കുട്ടിക്കാലത്ത് കേട്ടറിവ് ഉണ്ടായിരുന്ന നാടന്‍ കൊലകള്‍ പലതും കേസ്സില്ലതെയോ , ഉണ്ടായാല്‍ തന്നെ തെളിവില്ലാതെയോ തുമ്പില്ലാതെയോ ഒതുക്കപ്പെട്ടതും,
ഗ്രാമങ്ങളിലെ ചെറു സമൂഹങ്ങള്‍ അധീശ മൂല്യങ്ങളോട് പുലര്‍ത്തിപ്പോന്ന വിധേയത്വവും തമ്മില്‍ ഒരു ബന്ധം നില നിന്നത് കൊണ്ടല്ലേ എന്ന് സംശയിക്കാം. .
'നിഷ്കളങ്ക'മായ വ്യവസ്ഥാ വിധേയത്വത്തിന്റെ അപരിഷ്കൃതത്വം ഭാഷാ പ്രയോഗത്തില്‍ പോലും അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 'ചത്തു , കൊന്നു, ചവുട്ടിക്കൊന്നു, തല്ലിക്കൊന്നു , കുത്തിക്കൊന്നു ' എന്നൊക്കെ പലപ്പോഴും നിസ്സാര മട്ടില്‍ നാട്ടുകാര്‍ക്ക് പറയാന്‍ കഴിയുമായിരുന്നു!
ഇന്നും ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ ചില നേതാക്കള്‍ക്ക് അനായാസമായി പൊതു വേദികളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് മേല്‍പ്പറഞ്ഞ അപരിഷ്കൃതമായ വ്യവസ്ഥാനുകൂലതയും 'ആണത്തവും' ആദര്‍ശമാക്കുന്നതിന്റെ ഫലം ആണോ എന്ന് പരിശോധിക്കണം.
പഴയ കാലത്തില്‍ നിന്ന് വ്യതസ്തമായി കൊലപാതകങ്ങള്‍ ഇന്ന് സാര്‍വത്രികമായി അപലപിക്കപ്പെടുന്നു. ഇന്ന് അവ ഉണ്ടാക്കുന്ന മീഡിയാ സെന്സേഷനിലെ കാതലായ വശം, ഏത് വിഭാഗം മനുഷ്യരുടെയും ജീവിക്കാന്‍ ഉള്ള അവകാശം ഉയര്ത്തിക്കാട്ടുന്നതുമായി ബന്ധപ്പെട്ടാണ്. ഒന്ചിയത്ത് നടന്ന ആസൂത്രിതവും അതി പൈശാചികവും ആയ ഒരു കൊലപാതകത്തിന് ശേഷം സമൂഹ മനസ്സാക്ഷി ഞെട്ടിത്തരിച്ച്‌ ഇരിക്കുമ്പോള്‍, അതിനെസ്സംബന്ധിച്ച അന്വേഷണത്തിന്റെ ഗതിയും മാധ്യമ റിപ്പോര്‍ട്ടിങ്ങും 'കമ്മ്യൂണിസ്റ്റു വിരുദ്ധ ഗുഡാലോചന'യിലെ തിരക്കഥ അനുസരിച്ചാനെന്നും, വെറും യൂഡിഎഫ് -എല്‍ഡിഎഫ്- നെയ്യാറ്റിന്‍കര പ്രശ്നമാണെന്നും ആക്കിത്തീര്‍ക്കാന്‍ പ്രബലരായ ഒരു വിഭാഗം ശ്രമിക്കുന്നത് കേരളത്തിന്റെ സമൂഹ മനസ്സാക്ഷിയോടുള്ള ഒരു തുറന്ന വെല്ലുവിളിയാണ്.
ഉള്ളടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും പുരോഗമനപരവും തികച്ചും ആധുനികവും ആയ ചില ഉള്ക്കന്ടകള്‍ ആണ് ഒഞ്ചിയം കൊലപാതകം അഥവാ ടി പി ചന്ദ്രശേഖരന്റെ അനശ്വരമായ രക്തസാക്ഷിത്വം ഉയര്‍ത്തിയിരിക്കുന്നത് എന്ന സത്യത്തിനു നേരെ ഇനിയും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിലെ പുരോഗമന പക്ഷത്തിന് ആവില്ല . ഇത്തരം സാമൂഹിക ഉള്‍ക്കണ്ടകളെ തല്ലിക്കെടുത്തെണ്ട ആവശ്യം മറ്റാരേക്കാളും നിയോ ലിബറല്‍ സാമ്പത്തിക അരാജകവാദികള്‍ക്കാണ്. ഏത് രാഷ്ട്രീയ ലേബല്‍ ഉപയോഗിച്ചും അവര്‍ അതിനു ശ്രമിക്കുന്നു . 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധം'നടപ്പാക്കല്‍ , 'ഇടതു തീവ്രവാദ' മുദ്ര ചാര്‍ത്തല്‍, എന്നിവ മുതല്‍ 'മാര്‍ക്സിസവും' അരാജകവാദവും ഒന്നാണെന്ന പ്രതീതി സൃഷ്ട്ടിക്കും വിധം നിയമ വാഴ്ചയെ വെല്ലു വിളിക്കലും, പഴയ ജന്മി- മാടമ്പി സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് 'ജനകീയതയുടെ' വ്യാജ മുദ്ര ചാര്‍ത്തി മാമോദീസമുക്കുന്ന രീതികള്‍ വരെ ഇതില്‍ പെടുന്നു.

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive